.ഞാനൊരുപാവം പിടിയാനയാണ്.
കൂട്ടുകാരെ കേട്ടോളു.,
ഇവര്‍ എന്നോടു ചെയ്യുന്ന ക്രൂരത! ഞാന്‍ കാട്ടില്‍
കളിച്ചു നടന്ന കാലത്താണ് ചതിക്കുഴി ഉണ്ടാക്കി
അവരെന്നെ വീഴ് ത്തിയത്.. നാട്ടില്‍ കൊണ്ടുവന്ന പ്പോള്‍ അവരെന്നോട്
നല്ല സ്നേഹത്തിലാണ് പെരുമാറിയത്. അവരെന്നു പറഞ്ഞാല്‍ മനുഷമ്മാര്.പിന്നെ പിന്നെ അവര്‍ ഉപദ്രവിക്കാന്‍ തുടങ്ങി
. എടത്തിയാനെ
വലത്തിയാനെ എന്നൊക്കെ പറയും. അവരുടെ ഭാഷ --എനിയ്ക്കൊട്ട് അറിയുകയും ഇല്ല. അവരു പറയുന്നത്
അനുസരിച്ചില്ലെങ്കില്‍ നീളമുള്ള ഒരു
വടിവെച്ച് എന്റ പുറം അടിച്ചു പൊളിക്കും. വേദന കൊണ്ട് ഞാന്‍
ബ്രാ..............എന്ന് കരയും.
പിന്നെ
ഇരുമ്പിന്റ ഒരു വടിയും കാണും . അറ്റം വളഞ്ഞ ആ വടിക്ക് ആനത്തോട്ടിയെന്നാണ് പേര്. അതു
വെച്ച് എന്റെ ചെവീടെ പുറകിലിട്ട് ആഞ്ഞു കുത്തും. എന്നെ
നയിച്ചോണ്ടു പോകുന്നത് മെലിഞ്ഞുണങ്ങി
അശുവായ രണ്ടു പാപ്പാന്മാരാണ്. ഒരു വലിയ പാപ്പാനും ഒരു ചെറിയ
പാപ്പാനും.
അവരുടെ വിചാരം അവരെ പേടിച്ചിട്ടാണ് അവരു പറയുന്നതുപോലെ ഞാനെല്ലാം
ചെയ്യുന്നതാണെന്നാണ്. അതൊന്നുമല്ല കൂട്ടുകാരെ. എനിക്ക് അവരെക്കാളും എത്ര വലിയ ശക്തിയുണ്ടെന്നോ.... ഞാനൊന്നു
തോണ്ടിയാല്‍ അവര്‍ ദൂരെ കിടക്കും.
ഇനി എന്നെക്കൊണ്ടു ചെയ്യിക്കുന്ന പണി
എന്താണെന്നു നിങ്ങള്‍ക്കു കേള്‍ക്കണോ. കാട്ടിലെ കൂപ്പില് കൊണ്ടു പോയി തടി
പിടിപ്പിക്കല്‍. കൂപ്പെന്നു പറഞ്ഞാല്‍ ഒരുപാടു മരങ്ങള്‍ വെട്ടിയെടുക്കന്‍
പ്രത്യേകം തിരിച്ചു വെച്ചിട്ടുള്ള സ്ഥലം. അവിടെ
വെട്ടിയിടുന്ന തടിയെല്ലാം പൊക്കി എടുത്തോണ്ട് ദൂരെ ലോറി കിടക്കുന്നിടത്തു കൊണ്ടു
പോയി ഇടണം. എനിക്കാണേല്‍ കൊമ്പും ഇല്ല. അതിനവരു ചെയ്യുന്ന പണി എന്താണെന്നോ! വലിയ വടം
തടിയില്‍ ചുറ്റിയിട്ട് അതിന്റെ മറ്റെയറ്റം എന്റ അണപ്പല്ലുവെച്ച് കടിച്ചു
പിടിപ്പിക്കും. എന്നിട്ട് തുമ്പിക്കൈ ചുറ്റി വലിക്കണം.
എന്റെ കഷ്ടപ്പാടു നിങ്ങളൊന്നു ഓര്‍ത്തു
നോക്കിക്കേ. എന്നിട്ടൊരു പറച്ചിലും, തടിപിടിക്കാന്‍
പിടിയാനെയാണ് ഏറ്റവും പറ്റിയതെന്ന്!
പിന്നെ വേറൊരു സങ്കടം എന്താണെന്നു വെച്ചാല്‍
ആഹാരോം നേരെ ചൊവ്വേ തരത്തില്ല.. എന്റ ഉടമസ്ഥനോട് എനിക്കുള്ള ആഹാരം
വാങ്ങിക്കാനുള്ള പൈസ കണക്കു പറഞ്ഞ് വാങ്ങും എന്നിട്ട് അതും
പാപ്പാന്മാരങ്ങ് പിടുങ്ങും.എന്തു ചെയ്യാം, ഞാനൊരു മിണ്ടാപ്രാണി യായിപ്പോയില്ലേ.
നിങ്ങളോടു ഞാനൊരു കാര്യം പറയാം. നല്ല
രസമാണേ. കേട്ടോളു. ഒരു ദിവസം ഇതേ പോലെ
എന്നെ ഒരിടത്ത് തടിപിടിപ്പിക്കാന്‍ കൊണ്ടുപോയി. എനിയ്ക്ക്
എടുക്കാവുന്നതിലും വലിയ ഭാരമുള്ള മൂന്നു തേക്കും തടിയായിരുന്നു. വലിയാനെ..വലിയെടീ എന്നും പറഞ്ഞ് ആ തോട്ടിവെച്ച് എന്റ കാലിലിട്ട് കുത്തുവേം
അടിക്കുകേം ഒക്കെചെയ്ത് എന്നേക്കൊണ്ട് ആ മൂന്നുതടീം പിടിപ്പിച്ചു
ദൂരെക്കൊണ്ടിടീച്ചു കൂട്ടുകാരെ. എന്നിട്ട് ഒരു തെങ്ങോല പോലും
എനിക്കു വെട്ടിത്തന്നില്ല. അതും പോരാഞ്ഞ് എന്നെ ഒരു കടേടെ
മുമ്പിക്കൊണ്ടു നിര്‍ത്തി ഞാന്‍ വിശന്നു
പൊരിയവേ, എന്റ പാപ്പന്മാര് വയറു നിറയെ ആഹാരം കഴിച്ചു.
അവര്‍ എന്നെ ഒരു മരത്തിന്റ ചോട്ടില് തളച്ചിട്ട്
കിടന്നുറങ്ങുവാരുന്നു. ഞാനിവിടെ വെശന്നു പൊരിഞ്ഞു നിക്കുവായിരുന്നു.
അവരുറങ്ങി കിടന്നപ്പം രണ്ടിനേം
ഫുട്ബാളു തട്ടുന്നതുപോലെ ഒരു തട്ടു കൊടുത്തു. ചെറുതായിട്ടേ
തട്ടിയുള്ളു കേട്ടോ. അവരു രണ്ടും ദൂരെ ചെന്നു കിടന്നു.
‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്നും പറഞ്ഞ്
ഞാനും നിന്നു.
അവര്‍ക്ക് കാര്യം പിടികിട്ടി.
അവളു വിശന്നു നിക്കുവാണെന്ന് രണ്ടുപേരും കൂടി പറയുന്നതു
കേട്ടു. കുറച്ചു കഴിഞ്ഞപ്പം ഒരു കുല പഴം ദേ എന്റ മുമ്പില്‍.
ഞാന്‍ കുശാലായി തിന്നു. അന്നെനിക്കു
മനസ്സിലായി, പ്രതികരിക്കാതിരുന്നാലീ മനുഷമ്മാര്
നടുവൊടിയുന്നതുവരെ പണി എടുപ്പിക്കും എന്നിട്ട് പട്ടിണിക്കിടുകേം
ചെയ്യുമെന്ന്.
ഞങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് പിണങ്ങുന്നതിനാണ്
അവരു പറയുന്നത് ആന ഇടഞ്ഞേ..ആള്‍ക്കാരെ ഉപദ്രവിച്ചേ... എന്നൊക്കെ. ഞങ്ങളോടു ചെയ്യുന്ന ക്രൂരത ആരും
പറയുന്നുമില്ല. അറിയുന്നുമില്ല. ഞങ്ങളു
പിണങ്ങിയാമാത്രം എല്ലാവരുമറിയുകേം ചെയ്യും. അതു ശരിയാണോ
കൂട്ടുകാരെ? നിങ്ങളുതന്നെ ഉത്തരം പറ.
ജീവികളെ ഉപദ്രവിക്കരുത്.
ReplyDeleteനമ്മെപ്പോലെ അവയ്ക്കും,പരിക്കുപറ്റിയാല്‍ വേദനയും,വിശന്നാല്‍ വിശപ്പും,ദാഹിച്ചാല് ദാഹവും ഉണ്ടെന്നോര്‍ക്കണം....
അവയ്ക്ക് സംസാരശേഷി ലഭിച്ച് സംഘടിച്ചാല്‍ എന്താ സ്ഥിതി?!!
നല്ല സന്ദേശമുള്ളൊരു കുട്ടിക്കഥ.
ആശംസകള്‍
പിടിയാനക്കഥ കൊള്ളാല്ലൊ...
ReplyDeleteഈ കദനകഥ മേനകാഗാന്ധിക്ക് അയച്ചു കൊടുക്കായിരുന്നു. എന്നാൽ ചിലപ്പോൾ ഒരു പരിഹാരം കണ്ടേനെ.
:)
ReplyDeleteകുട്ടികളോട് ഇങ്ങിനെയാണ് വിവരങ്ങൾ ധരിപ്പിക്കേണ്ടത്.... പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടി അവരുടെ മനസ്സുണർത്തേണ്ടത് ഇങ്ങിനെയാണ്.....
ReplyDeleteഎത്ര മനോഹരമായി എഴുതിയിരിക്കുന്നു....
ReplyDelete